ദിവ്യാനുരാഗത്തിന്റെ കഥാകാരിവിടപറഞ്ഞു


വെള്ളി,നവംബര്‍, 26, ദിവ്യാനുരാഗത്തിന്റെ കഥാകാരിവിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് അവളുടെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' ,ആ നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ബുഷ്രറക്ക് കണ്ണീര്‍പ്പൂവുകള്‍ പ്രണയിനിയുടെ വികാരതീഷ്ണത സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,അവളുടെ കര്‍മങ്ങളിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ ഞാന്‍ സദാചാരവിരുദ്ധയാനെന്നു വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി ബുഷ്രറ വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്‍ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച ബുഷ്രറക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവള്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...ഭൂമിയില്‍ നിന്നും
എന്നെന്നേക്കുമായി വിട ചൊല്ലി പുതുമഴയേറ്റ മണ്ണിന്റെ സുഗന്ധം വായുവില്‍ പടരുമ്പോള്‍ ഏഴ് മാസങ്ങളുടെ ഹ്രസ്വായുസ്സില്‍ മാത്രം പൂത്തുലയാന്‍ വിധിക്കപ്പെട്ട നീര്‍മ്മാതളം ഓര്‍മ്മയില്‍ ഉലയുന്നു എല്ലാ വായനക്കാര്‍ക്കും നന്ദി. എല്ലാ വിമര്‍ശനങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി നിങ്ങള്‍ എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ